വന്‍തിരയില്‍ വള്ളം മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് കനത്തമഴയും കാറ്റും കടലാക്രമണവും തുടരുന്നു.
കടല്‍ക്ഷോഭത്തില്‍ വള്ളം തലകീഴായി മറിഞ്ഞാണ് മൂന്ന് മത്സ്യതൊഴിലാളികള്‍ തിരയില്‍പ്പെട്ടു മരിച്ചത്. അലക്സ്, അഗസ്റ്റിന്, തങ്കച്ചന് എന്നിവരാണ് മരണമടഞ്ഞത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് യന്ത്രവല്‍കൃത വള്ളം മറിഞ്ഞുള്ള അപകടമുണ്ടായത്.
ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നാമനിര്‍ദേശം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും തുരുകയാണ്. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, കോട്ടയം, എറമാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മണിക്കൂറുകളോളം നിറുത്താതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്വെള്ളത്തിനടിയിലായി.
ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരുന്ന അഞ്ച് ദിവസംകൂടി മഴതുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചവരെ അതിശ്കതമായ മഴക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭവും ഉയര്‍ന്ന തിരമാലകളുമുണ്ടാകുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. ഇനിയൊരറിയിപ്പുണ്ടാകും വരെ മത്സ്യതൊഴിലാളികൾ കടലില്‍പോകരുതെന്ന നിർദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക