റിയാദ്: പ്രവാസികള്‍ക്ക് സൗദിയിലേക്ക് ഈ മാസം 15 മുതല്‍ മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികൾക്കാണ് സൗകര്യമൊരുക്കിയത്. നിരവധി പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് ഈ അറിയിപ്പ്.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. സെപ്തംബര്‍ 15 മുതല്‍ തന്നെ ഇതോടെ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ സാധിക്കും. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സെപ്തംബര്‍ 15ന് രാവിലെ ആറ് മണി മുതല്‍ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും. റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയും. ഒപ്പം റീ എന്‍ട്രിയില്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയവര്‍ക്കും പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക