എം.സി കമറുദ്ദീന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എൽ ഡി എഫിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ സമരം. ഫാഷന്‍ റോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തിയിരുന്നു.
മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ |
ഇത് വരെ 49 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിലാണ് കൂടുതല്‍ പ്രതിഷേധം. ഇടത് മുന്നണിയുടെ തീരുമാനം വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ്.
ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിന്റെ നേത്യത്വത്തില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. ബി.ജെ.പി കമറുദ്ദീന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അടുത്ത ദിവസം മഞ്ചേശ്വരത്ത് ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിര്‍ത്തുകയാണ് പാര്‍ട്ടികളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക