സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് അവതാരക നിഷാ പുരോഷോത്തമന്‍ നല്കിയ പരാതിയില്‍ രണ്ട് പേര് അറസ്റ്റില്‍.
ദേശാഭിമാനിയിലെ മുന്‍ജീവനക്കാരനായ വിനീത്, കൊല്ലം കുണ്ടറ സ്വദേശി ജയജിത്ത് എന്നിവരെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സ്റ്റേഷന് ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷ് നല്കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നല്കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റ്.
പെണ്ണുങ്ങള്‍ക്ക് കാലുകള്‍ മാത്രമല്ല ബട്ടും ബ്രെയിന്സുമുണ്ട്: അഭിജ
വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര് അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ രീതിയില്‍ സൈബറാക്രമണം നടന്നത്.
വനിതാമാധ്യമപ്രവര്‍ത്തകരേയും അവരുടെ കുടുംബാംഗങ്ങളെ പോലും വളരെ മോശമായ രീതിയിലായിരുന്നു സൈബറിടങ്ങളില്‍ ചിലര്‍ ചിത്രീകരിച്ചത്.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക