ചെന്നൈ: ചെന്നൈയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി നടന്ന ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമറയില്‍ പകര്‍ത്തിയ ഒരു വീഡിയോയില്‍, ഒരു കൂട്ടം പ്രവര്‍ത്തകര്‍ ചിത്രത്തിനായി പോസ് ചെയ്യുന്നത് കാണാം, ഒരാള്‍ വലിയ മാല ധരിച്ചിരിക്കുന്നു, പശ്ചാത്തലത്തില്‍ പടക്കം പൊട്ടുന്നത് കേള്‍ക്കുന്നു.
അതിനിടെ ഒരു സ്ത്രീ ഫ്രെയിമിലേക്ക് നടന്നടുക്കുന്നു, അവരും മറ്റ് പ്രവര്‍ത്തകരും ആഘോഷത്തിന്റെ ഭാഗമായി വായുവിലേക്ക് വിടേണ്ട ബലൂണുകള്പ്രവര്ത്തിക്കാന് ശ്രമിക്കുമ്പോൾ ബലൂണുകള്‍ പൊട്ടിത്തെറിക്കുന്നു. പൊട്ടിക്കൊണ്ടിരുന്ന പടക്കങ്ങളില്‍ നിന്നുള്ള ഒരു തീപ്പൊരിയാകാം പൊട്ടിത്തെറിക്ക് കാരണം എന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനം വെള്ളിയാഴ്ച (പ്രധാനമന്ത്രിയുടെ ജന്മദിനം വ്യാഴാഴ്ചയായിരുന്നു) ചെന്നൈയിലെ പാഡിയില്‍ ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി ഫാര്‍മര്‍ അസോസിയേഷന് പ്രവര്‍ത്തകനാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Freak accident caught on camera.
Helium balloons explode in Chennai while BJP cadres were celebrating PM Modi's birthday.Fortunately, the BJP workers escaped with minor burn injuries. pic.twitter.com/GQeJcO0R0l
— Shilpa (@Shilpa1308) September 18, 2020
പരിക്കേറ്റ 12 പേര്‍ക്ക് നിസാര പരിക്കേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഇവരെ കില്‍പാക് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സമ്മേളനത്തിന് അനുമതിയില്ലാത്തതിനാല്‍ കോരട്ടൂര്‍ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പാഡിയില്‍ നടന്ന പരിപാടിക്ക് നൂറോളം പേര് തടിച്ചു കൂടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജെപി ഫാര്‍മേഴ്സ് വിംഗ് വൈസ് പ്രസിഡന്റ് മുത്തുരാമനാണ് മാല ധരിച്ചയാള്‍.
‘ഹൈഡ്രജന്‍ വാതകം നിറച്ച നൂറുകണക്കിന് ബലൂണുകള്‍ ആളുകള്‍ കൈവശം വെച്ചിരുന്നു. 2000 ബലൂണുകള്‍ വായുവിലേക്ക് വിടാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ പോലീസിന്റെ അനുമതി ലഭിച്ചില്ല,’ കൊരട്ടൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പോര്ക്കോഡി പറഞ്ഞതായി ടിഎന്‍ഐഇ റിപ്പോര്‍ട്ട് ചെയ്തു. പൊള്ളലേറ്റ മുത്തുരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ജന്മദിനത്തില് വേണ്ടത് ആളുകള്‍ മാസ്ക്കുകള്‍ ശരിയായി ഉപയോഗിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നെങ്കിലും, ഈ നിര്‍ദ്ദേശങ്ങളൊന്നും ഈ സംഘം ശ്രദ്ധിച്ചില്ല. ആരും മാസ്ക് ധരിച്ചിരുന്നില്ല, ശാരീരിക അകലം ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക