തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി അറസ്റ്റിലായ രണ്ട് രെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ഇരുവരെയും എന്‍.ഐ.എയുടെ സംഘം കൊണ്ടുപോയത്. പത്തുവര്‍ഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കര്‍ ഇ-തയ്ബയ്ക്ക് ഹവാലാ മാര്‍ഗ്ഗത്തില്‍ ഫണ്ടെത്തിക്കുന്ന ഉത്തര്‍പ്രദേശ് സഹറന്പൂര് ദിയോബന്ദ് സ്വദേശി ഗുല്‍നവാസ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
വൈക്കത്ത് പതിമൂന്നുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
ഇന്നലെ വൈകിട്ട് 6.15ന് റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ ഇരുവരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. ഇയാള്‍ക്കെതിരെ ബംഗളൂരുവില്‍ എട്ട് കേസുകളുണ്ട്. 2008ലെ സ്ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ ഇയാള്‍ ഒളിവില്‍പോയി. പിന്നീട് വ്യാജ പാസ്പോര്ട്ടില് സൗദിയിലേക്ക് കടന്നു.
രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെക്കുറിച്ചും വിദേശത്ത് സഹായം നല്‍കുന്നവരെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ. സൗദിയിലെ നിര്‍മ്മാണ കമ്ബനിയിലായിരുന്ന ഷുഹൈബിനെപ്പറ്റി നേരത്തേ എന്‍.ഐ.എയ്ക്ക് വിവരം കിട്ടിയിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റര്‍പോളിന്റെ സഹായവും തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക