മലപ്പുറം എടപ്പാളിലെ യൂസഫിന്റെ വീടാണ് പുലർച്ചെ കുടുബാംഗങ്ങളുടെ കൺമുന്നിൽ തകർന്നുവീണത്. എന്നാൽ ഒരു പോറൽ പോലും ഏൽക്കാതെ വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടു. ഇതിന് ഇവർ നന്ദി പറയുന്നത് ഇവരുടെ കൊച്ചു കുഞ്ഞിനോട് ആണ്. രാത്രിയുള്ള കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കുടുംബത്തിലെ എല്ലാവരെയും ജീവനോടെ നിലനിർത്തിയത്.
ശനിയാഴ്ച പുലർച്ചെ ആണ് യൂസഫ് താമസിച്ചിരുന്ന വീട് തകർന്നു വീണത്. ഓടിട്ട വീട് അപ്പാടെ നിലം പൊത്തുക ആയിരുന്നു. നിമിഷങ്ങൾ വൈകി പോയിരുന്നുവെങ്കിൽ എട്ടുപേർ ആ വീടിൻറെ അടിയിൽ പെട്ടു പോകുമായിരുന്നു.
പതിവുപോലെ അത്താഴം കഴിഞ്ഞ് എല്ലാവരും വീട്ടിൽ ഉറങ്ങാൻ കിടന്നു. എന്നാൽ പുലർച്ചെ രണ്ടുമണിയോടെ കുഞ്ഞ് ഫാത്തിമ റജ കരയാൻ തുടങ്ങി. നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ കാരണമാണ് അമ്മ ജസീന എഴുന്നേറ്റത്. അപ്പോഴാണ് വീടിൻറെ ഒരു ഭാഗത്തുനിന്നും മണ്ണും ചിതലും ഇളകി വീഴുന്നത് കണ്ടത്. ഉടനെ തന്നെ തൊട്ടടുത്ത മുറികളിൽ ഉറങ്ങി കിടന്നവരെ എല്ലാം എഴുന്നേൽപ്പിച്ചു വീടിന് എന്തോ സംഭവിക്കുന്നുണ്ട് എന്ന മുന്നറിയിപ്പ് നൽകിയത്. ഉടൻ തന്നെ എല്ലാവരും വീടിനു പുറത്തേക്ക് ഓടി. വെറും 5 മിനിറ്റിൽ, ഇത്രയും കാലം ഇവർ താമസിച്ച വീട് ഇവരുടെ കൺമുന്നിൽ വച്ച് നിലം പൊത്തുകയായിരുന്നു.
ഏകദേശം 70 വർഷം മുൻപ് നിർമ്മിച്ച വീടായിരുന്നു ഇതു. ചുമരിൽ നേരത്തെതന്നെ വിള്ളലുകൾ കണ്ടിരുന്നു എങ്കിലും ആരും ഇത് കാര്യമായി എടുത്തിരുന്നില്ല. ശക്തമായ മഴയിൽ വെള്ളം ഇറങ്ങിയത് ആകാം കാരണം എന്ന് യൂസഫ് പറയുന്നു. എന്തായാലും അത്ഭുതകരമായി രക്ഷപ്പെട്ടതിനു ദൈവത്തിനോടും കുഞ്ഞു റജയോടും നന്ദി പറയുകയാണ് ഇവർ
പ്രതികരിക്കാൻ ഇവിടെ എഴുതുക