മൂന്ന് തൊഴില്‍ ബില്ലുകള്‍ കൂടി പാസ്സാക്കി കേന്ദ്രം. ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും തൊഴില്‍ ബില്ലുകള്‍ പാസാക്കി. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് ഇത്. ചൊവ്വാഴ്ചയാണ് ലോക്സഭയില്‍ ഈ മൂന്ന് ബില്ലുകളും പാസാക്കിയത്.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ നിർത്തലാക്കി
അസംഘടിത തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ദേശീയ സോഷ്യല്‍ സെക്യൂരിറ്റി ബോര്‍ഡിന് രൂപം നല്കാന് നിര്‍ദേശിക്കുന്നതാണ് സോഷ്യല്‍ സെക്യൂരിറ്റി ബില്‍. സുരക്ഷ, തൊഴില്‍ സമയം, അവധി, വനിതാ ജീവനക്കാരുടെ അനുമതി തുടങ്ങിയ ഉപാധികള്‍ സ്ഥാപനങ്ങള്‍ പാലിക്കണം. ഇതര സംസ്ഥാനങ്ങളില്‍ മാസം 18000 രൂപ വരെ ശമ്പളം വാങ്ങുന്നവരെ കുടിയേറ്റ തൊഴിലാളികളായി തൊഴില്‍ സുരക്ഷാ ബില്‍ നിര്‍വചിക്കുന്നു.
ടൈം മാഗസിന് പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
തൊഴിലാളികളുടെ ആരോഗ്യം, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, തൊഴില്‍ അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഒരു ബില്‍. വനിതാ ജീവനക്കാര്‍ക്ക് ചില ഉപാധികളോടെ രാത്രിയിലും ജോലി ചെയ്യാന്‍ അനുവദിക്കാമെന്ന് തൊഴില്‍ സുരക്ഷാ ബില്‍ പറയുന്നു. വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ബില്ല്. തൊഴിലാളികള്‍ സമരം ചെയ്യുന്നതിന് മുന്‍പ് 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്നതാണ് വ്യാവസായിക ബന്ധ ബില്ലിലെ സുപ്രധാന വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക