കൊച്ചി: പാലാരിവട്ടം പാലം പൊളിക്കലിൽ പൂജ നടത്തിയതിൽ സര്‍ക്കാരിനെ പരിഹസിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് മന്തി ജി. സുധാകരന് വിമർശിച്ചു. കരാര്‍ ഏറ്റെടുത്തവരുടെ വിശ്വാസപ്രകാരമാണ് പൂജ നടത്തിയതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
https://www.facebook.com/Comrade.G.Sudhakaran/photos/a.884373978265407/3312473662122081/?type=3&__xts__%5B0%5D=68.ARCtJPdF3hIkUWxZgmBpfqg8K6DVQEmSun_Jd8z-pSecy4dh3OdNCDWpzqaHeiwLQxp86GuqsjKQE9bBCOp3pgyZ0GGOGQK7nCeBS8u2M0jkq-YAKRJOC59jv3omIZy4bqVrF5O8yniLECJAMoIMvrz_xuk4bKYIl63KB2in43yRh9j15aDgekFnpoO-bOgs0AYPQdhbKxGPMPEUJe_t53RCZ6ZjeGKCoJIAs6vEqXRpbY-Rkja8z-8YdX492w2lJYm7vWdtGHoVMVbqqPyYyjzy61eeEmhVjqhoIdnJfjzA38WyQbAdgzLuqITzK7LXwp6ln-v4XFSW_DmzaRM9CPJyQw&__tn__=-R
കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. ഇതില്‍ സര്‍ക്കാരിന് പങ്കില്ല. ഇത് തടയാന്‍ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല, അതിനാല്‍ തന്നെ പൂജ നടന്നത് സര്‍ക്കാര്‍ ചിലവിലുമല്ല എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക