കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ നിലപാടറിയിച്ച് സിബിഐ. 27വർഷം പഴക്കമുള്ള കേസിന്റെ വിചാരണ ഇനിയും നീട്ടികൊണ്ട് പോകാൻ ആകില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.
ബാബറി മസ്ജിദ്: വിധി പ്രഖ്യാപിച്ചു. പ്രതികളെ വെറുതെ വിട്ടു
കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിർത്തരുതെന്നും സിബിഐ കോടതിയിൽ പറഞ്ഞു. പ്രായമായ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാമെന്നും അതിന്റെ ചിലവ് ഏറ്റെടുക്കാമെന്നും സിബിഐ പറഞ്ഞു.
ഹർജിയിൽ പ്രതിഭാഗത്തിന്റെ ഭാഗം കൂട്ടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക