ഹത്റാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി ബിജെപി കേന്ദ്ര നേത്യത്വത്തിന്റെ നിർദേശത്തെ തുടർന്നാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ദളിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സമാജ് വാദി പാര്‍ട്ടി നേതാവ് തന്‍വീര്‍ ഖാനെതിരെ കേസ്
ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേസിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷൻ നോട്ടിസയച്ചിരുന്നു. 25 ലക്ഷം ധനസഹായം പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചു. അമ്മയ്ക്കും സഹോദരനൊപ്പം പുല്ല് പറിക്കാൻ പോയ പെൺകുട്ടിയാണ് കൂട്ടബലാൽത്സംഗത്തിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക