കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിരോധനാജ്ഞ. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടം ചേരാന്‍ പാടില്ല. കണ്ടെയിന്മെന്റ് മേഖലയില്‍ വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചു. പൊതുഗതാഗത്തിന് നിയന്ത്രണമില്ല. പരീക്ഷകള്‍ക്കും മാററമില്ല.
പ്രതിദിന കോവിഡ് കണക്ക് ഒന്‍പതിനായിരം കടന്ന് കുതിക്കുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുകയാണ് സംസ്ഥാനം. കണ്ടെയിന്മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
കണ്ടെയിന്മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്, പച്ചക്കറി, മാംസം, മത്സ്യം വിതരണത്തിന് തടസമില്ല. റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകാന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണിനു പുറത്ത് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം.
പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര് മാത്രമേ പാടുള്ളു. ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല.
സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. സമ്പൂർണ അടച്ചിടൽ ഇല്ലെങ്കിലും ജില്ലകളിൽ ആൾക്കൂട്ടത്തിന് പൊതുവിൽ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഹത്റാസ് സംഭവത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്
പൊതുസ്ഥലങ്ങളില്‍ 5 പേരിൽ കൂടുതല്‍ കൂട്ടംകൂടാൻ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല.
പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര് മാത്രമേ പാടുള്ളു
ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു.
പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
സര്‍ക്കാര്‍ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക