കടബാധ്യത മൂലം കിടപ്പാടം വരെ വിറ്റ് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തെ തേടി ഭാഗ്യദേവതയെത്തി. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ദാരിദ്രത്തില്‍ അകപ്പെട്ട കുടുംബത്തിന് ലഭിച്ചത്.
അണക്കര ആഞ്ഞിലിമൂട്ടില്‍ എ.എസ്.മോഹനന്-ലീലാമണി ദമ്പതികളുടെ മകന് ധനൂപ് എ.മോഹനനെയാണു ഭാഗ്യദേവത കടാക്ഷിച്ചത്. അണക്കര ദുര്‍ഗ ലോട്ടറി ഏജന്‍സിയിലെ ബേബി ജോസഫിന്റെ പക്കല്‍ നിന്നു വാങ്ങിയ ലോട്ടറിക്കാണു സമ്മാനം.
2021 ജൂലൈയില്‍ 25 കോടി പേര്‍ക്ക് കോവിഡ് വാക്സീന് ലഭ്യമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി
അണക്കര മോണ്ട്ഫോര്ട് സ്കൂളിലെ ഓഫിസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ഇതുവരെ കാര്യമായി ലോട്ടറി അടിച്ചിരുന്നില്ല. മറ്റുള്ളവയ്ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറിയെങ്കിലും പ്രതീക്ഷ കൈവിട്ടിരുന്നില്ല.
കൂലിപ്പണിക്കാരനായിരുന്ന മോഹനന് ഇപ്പോള്‍ രോഗബാധിതനാണ്. അങ്കണവാടി അധ്യാപികയായിരുന്ന ലീലാമണിയും വിരമിച്ചു. അപ്രതീക്ഷിതമായി ലോട്ടറിയടിച്ച സന്തോഷത്തിലാണ് കുടുംബം ഇപ്പോള്‍. സ്വന്തമായി ഒരു വീടുവെക്കണമെന്നാണ് ധനൂപിന്റെയും കുടുംബത്തിന്റേയും ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക