കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കൂറ്റൻ ട്രാക്ടർ റാലി നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ കോടീശ്വരന്മാർ കർഷകന്റെ ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നുവെന്നും, അദാനിയും അംബാനിയുമാണ് മോദി സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഹത്രാസിലേക്കുള്ള വഴിയിൽ പ്രിയങ്കയുടെ കുർത്തയിൽ കയറിപ്പിടിച്ച സംഭവം; ക്ഷമ ചോദിച്ച് യുപി പോലീസ്
കാർഷിക മേഖലയുടെ തൂണുകൾ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിലാണ് മൂന്ന് ദിവസത്തെ കൂറ്റൻ ട്രാക്ടർ റാലിക്ക് തുടക്കമിട്ടത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരിട്ടാണ് റാലി നയിക്കുന്നത്. പഞ്ചാബിലെ ലുധിയാന, പട്യാല ജില്ലകളിലൂടെയും ഹരിയാനയിലൂടെയും റാലി കടന്നുപോകും. ഉദ്ഘാടന ചടങ്ങിൽ രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
അദാനിമാരുടെയും അംബാനിമാരുടെയും ചരടുവലിക്ക് അനുസരിച്ച് ചലിക്കുന്ന പാവ സർക്കാരെന്ന് കുറ്റപ്പെടുത്തി. കൊവിഡ് സമയത്ത് ധൃതി പിടിച്ച് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിനെ ചോദ്യം ചെയ്തു. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ കാർഷിക നിയമങ്ങൾ എടുത്ത് ചവറ്റുകുട്ടയിലെറിയുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക