ന്യൂഡല്‍ഹി: കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ വിട്ടിലേക്ക് പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ കേറി പിടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പൊലീസ്.
പരസ്യമായാണ് പൊലീസുകാരന് ഖേദം പ്രകടിപ്പിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ഡി.സി.പി, മുതര്‍ന്ന ഉദ്യോഗസ്ഥക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയെ അനകൂലിക്കുന്നില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ പൊലീസ് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച നോയിഡയില്‍ വെച്ചാണ് പ്രിയങ്കയുടെ നേര്‍ക്ക് പൊലീസിന്റെ കൈയേറ്റം ഉണ്ടായത്. നോയിഡ ടോള്‍ ഗേറ്റിന് സമീപം തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിയ പ്രിയങ്ക പ്രവര്‍ത്തകരെ രക്ഷിക്കാനായി പൊലീസിന് മുമ്ബില്‍ നിലയുറപ്പിച്ചു.
ചന്ദ്രശേഖർ ആസാദിനെയും തടഞ്ഞ് യുപി പോലീസ്; ഹത്രാസിലേക്ക് കാൽനടയായി ഭീം ആർമി നേതാവും സംഘവും
ഈ സന്ദര്‍ഭത്തില്‍ ഒരു പൊലീസുകാരന് പ്രിയങ്ക ധരിച്ചിരുന്ന കുര്‍ത്തയില്‍ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് തള്ളുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക