രാജ്യത്തെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം. പെൺകുട്ടിയുടെ കൊലപാതകവും തുടർന്ന് അധികാരികളുടെയും യുപി പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായ അന്യായ നടപടികളും ചോദ്യം ചെയ്താണ് രാജ്യത്തങ്ങോളമിങ്ങോളം പ്രതിഷേധം നടക്കുന്നത്.
ഹത്റാസ് കേസിൽ പ്രതികളുടെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായി. ബുലന്ദ്ഷറില്‍ നിന്നുള്ള നിസാം മാലിക്ക് ആണ് അറസ്റ്റിലായത്. കുറ്റാരോപിതരായ വ്യക്തികളുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് താൻ ഒരു കോടിരൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു നിസാം മാലിക്കിന്റെ പ്രഖ്യാപനം. സംഭവത്തില്‍ കേസെടുത്ത പോലീസ് തുടർന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. നിസാം മാലിക്കും ഹത്രാസിലേയ്ക്ക് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഇവർ ഹത്റാസിലേക്ക് പോകുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിസാം മാലിക്കിനും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിസാം മാലിക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്കെതിരെ പൊരുതാൻ ലഡാക്കിൽ ചൈനയോടൊപ്പം ചേർന്ന് പാകിസ്താൻ സൈനികരും?സംശയമുയർത്തുന്നു വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക