കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന് ആശംസകൾ അറിയിച്ചു. 2020ലെ ഇന്ത്യന്‍ വ്യോമാസേനാ ദിനത്തില്‍ വ്യോമസേനയിലെ എല്ലാ വൈമാനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്റെ ആശംസകളെന്നും 88 വര്‍ഷങ്ങളായുള്ള സമര്‍പ്പിതമായ സേവനമാണ് ഇന്ത്യന്‍ സുരക്ഷയ്ക്കായി വ്യോമസേന നിര്‍വ്വഹിക്കുന്നതെന്നും അവരുടെ ത്യാഗവും മികവും മറ്റാര്‍ക്കും അവകാശപ്പെടാനാകാത്തവിധം ശക്തവും തീഷ്ണവുമായ സേനാ വ്യൂഹമാക്കി വ്യോമസേനയെ മാറ്റിയിരിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ആഘോഷം നടക്കുന്നത് ഇന്ന് രാവിലെ മുതലാണ്. ന്യൂഡല്‍ഹിയിലെ ഹിന്ഡാലിലെ വ്യോമസേനാ കേന്ദ്രത്തിലാണ് ആഘോഷം. ഇത്തവണത്തെ വ്യോമസേനാ ദിനത്തെ വേറിട്ടതാക്കുന്നത് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ റഫേലിന്റെ സാന്നിദ്ധ്യം ആണ്.
ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ പരേഡ് നടത്തി വന്‍ ആഘോഷമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന.
സംസ്ഥാനത്തെ കോളജുകളിൽ അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും ; ഓൺലൈൻ ക്ലാസ്സുകൾ
സെപ്റ്റംബറില്‍ വ്യോമസേനയുടെ ഭാഗമായ റഫാലായിരിക്കും പരേഡിന്റെ ഭാഗമായുള്ള വിജയ് ഫോര്‍മേഷനെ നയിക്കുക. റഫാലിനൊപ്പം രണ്ടു ജാഗ്വാര്‍ വിമാനങ്ങളും രണ്ടു മിറാഷ് 2000 വിമാനങ്ങളും ഫോര്‍മേഷന്റെ ഭാഗമാകും. പരേഡില്‍ ആകെ 19 യുദ്ധവിമാനങ്ങളാണ് അണിനിരക്കുന്നത്. ഇവയ്ക്കൊപ്പം 19 ഹെലികോപ്ടറുകളും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും പങ്കെടുക്കും. സുഖോയ്-35, അപ്പാഷെ ഹെലികോപ്ടറുകള്‍ അണിനിരക്കുന്ന ഏകലവ്യ ഫോര്‍മേഷനും പരേഡിന്റെ ഭാഗമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക