ന്യൂഡല്‍ഹി: ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ എഫ്.ഐ.ആര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും എന്നാൽ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നീക്കം ചെയ്തതായി റിപ്പോർട്ട്.
കടുവകള്‍ക്ക് ഭക്ഷണമായി ബീഫ് നല്‍കരുതെന്ന് ബിജെപി നേതാവ്
സി.ബി.ഐ പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത് ഞായറാഴ്ച രാത്രിയാണ്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പുതിയ വാര്‍ത്തക്കുറിപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രതികള്‍ക്കെതിരേ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും വ്യക്തമാക്കിയാണ് പുതിയ വാര്‍ത്തക്കുറിപ്പ്. സി ബി ഐ എഫ്.ഐ.ആര് പിന്‍വലിച്ചതിന് കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് സി.ബി.ഐക്ക് വിട്ട് കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങിയത് ശനിയാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക