തുലാമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും. തീര്‍ഥാടകര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. 17ന് രാവിലെ 8ന് സന്നിധാനത്തുവച്ച് ശബരിമല, മാളികപ്പുറം പുതിയമേല്‍ശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. മീനമാസ പൂജകള്‍ക്കുശേഷം ഇപ്പോഴാണ് നിയന്ത്രണങ്ങളോടെയാണെങ്കിലും തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങളൊടെ ആണെങ്കിലും തീര്‍ഥാടകര്‍ക്ക് ദര്‍ശന അനുമതി നല്‍കിയതില്‍ പന്തളം കൊട്ടാരത്തിന്റെതുള്പ്പെടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തുലാമസ പൂജകള്‍ക്കായി തീര്ഥാടകപ്രവേശനം അനുവദിച്ചുകൊണ്ട് ശബരിമല നട ഇന്നുതുറക്കുന്നത്.
മണ്ഡലക്കാലം അടുത്തമാസം ആരംഭിക്കാനിരിക്കെ അതിന്റെ ട്രയല്‍ എന്ന നിലയ്ക്കാണ് തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയത്. 17മുതല്‍ 21വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 250 പേര്‍ക്കാണ് പ്രവേശനം.
ശബരിമല, മാളികപ്പുറം പുതിയമേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 9പേരാണ് ശബരിമല മേല്‍ശാന്തിമാരുടെ പട്ടികയില്‍ ഉള്ളത്. നവംബര്‍ പതിനഞ്ചിന് പുതിയമേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.തീര്‍ഥാടര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സന്നിധാനത്ത് ആരെയും തങ്ങാനും വിരിവയ്ക്കാനും അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക