ബംഗളൂരു: ശക്തമായ മഴയില്‍ കര്‍ണാടകയില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കമുണ്ടായത് ഉത്തര കര്‍ണാടകയിലെ ബെലഗവി, കലബുര്‍ഗി, റെയ്ച്ചൂര്‍, യാദ്ഗീര്‍, കോപ്പല്‍, ഗഡാഗ്, ധാര്‍വാഡ്, ബാഗല്‍കോട്ടെ, വിജയപുര, ഹവേരി എന്നീ മേഖലകളിലാണ്.
ഉത്തര കര്‍ണാടകയിലെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ്. കലബുര്‍ഗി, യാദ്ഗീര്‍ ജില്ലകളിലെ നിരവധി ഗ്രാമങ്ങള്‍ വ്യാഴാഴ്ച രാത്രി ഭിമ നദി നിറഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വെള്ളത്തിനടിയിലായി.
ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു
36 ദുരിതാശ്വാസ ക്യാമ്ബുകളിലായി കലബുര്‍ഗിയില്‍മാത്രം 4864 പേരെ മാറ്റി താമസിപ്പിച്ചു. വ്യാപക കൃഷി നാശമുണ്ടായിഎന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യസംഭരണ ഗോഡൗണുകളിലും വെള്ളം കയറിയിട്ടുണ്ട്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഉത്തര കര്‍ണാടകയില്‍ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. സെപ്റ്റംബര്‍ മാസം മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ശരാശരി 800 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. എന്നാല്‍, ഇത്തവണ 1000 മില്ലിമീറ്റാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക