രാജ്യത്തെങ്ങും കോവിഡ് സാഹചര്യം ദയനീയമായി തുടരുകയാണ്. പ്രതീക്ഷിച്ചതു പോലെ ഗുണം കിട്ടാത്തതിനാൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചു വന്നിരുന്ന പ്ലാസ്മ തെറാപ്പി ചികിത്സാരീതി ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആലോചിക്കുകയാണ്. ഐസിഎംആർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇൻഫ്ളുവൻസ വാക്സിൻ കോവിഡിനെതിരായി ഫലപ്രദമായി പ്രവർത്തിക്കുമെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം, മുപ്പത് രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലിൽ ഇന്ത്യയും പങ്കെടുത്തിരുന്നു. ട്രയലിന്റെ റിപ്പോർട്ട് അവലോകനം നടത്തിയിട്ടില്ല. എങ്കിലും ഈ മരുന്നുകൾ പ്രതീക്ഷിച്ചിരുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. അഞ്ച് മാസത്തിനുള്ളിൽ ആൻ്റിബോഡികൾ ദുർബലമായാൽ രണ്ടാമതും രോഗബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോവിഡ് മുക്തരായാലും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക