കർണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ പുറത്താകുമെന്ന് അവകാശപ്പെട്ട് പരസ്യ പ്രസ്താവനയുമായി വിമത നേതാക്കൾ രംഗത്തെത്തി. അവരുടെ അവകാശവാദം ഇക്കാര്യം ബിജെപി ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ്. എന്നാൽ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ കോൺഗ്രസ് മനസ്ഥിതി ഉള്ളവരാണെന്ന് യെദ്യൂരപ്പ പക്ഷം ആരോപിച്ചു.
കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
ബിജെപി കേന്ദ്രനേതൃത്വത്തിന് കർണ്ണാടകത്തിൽ ഭരണം നേടിയപ്പോൾ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. യെദ്യൂരപ്പ ഭരണം മാസങ്ങൾക്ക് ഇപ്പുറം ഇവയെ എല്ലാം അവഗണിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ വിഷയം ഉന്നയിച്ചപ്പോൾ കേന്ദ്രനേതൃത്വം യെദ്യൂരപ്പയെ ഉടൻ സ്ഥാനത്ത് നിന്ന് മാറ്റും എന്ന് ഉറപ്പ് നൽകിയതായി വിമത വിഭാഗം പറയുന്നു. ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സി. ടി രവി യത്നാൽ ആണ്. ഉത്തര കർണാകടകയിൽ നിന്നാണ് ബിജെപിയുടെ ഭൂരിപക്ഷം എംഎൽഎമാരും.എന്നാൽ യെദ്യൂരപ്പ പക്ഷത്തിന്റെ നിലപാട് വിമതപക്ഷത്തിന്റെ അവകാശവാദങ്ങളെ മുഖവിലയ്ക്കെടുക്കാതെയാണ്. ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ പ്രതികരിച്ചത്, കോൺഗ്രസ് മനസ്ഥിതി ഉള്ളവരുടെ താത്പര്യം യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക