മരട്’ സിനിമയുമായി ബന്ധപ്പെട്ട നടന് ബൈജുവിന്റെ പ്രതിഫല വിവാദം ഒത്തുതീര്‍പ്പിലേക്ക്. ബൈജു കരാര്‍ തുകയിലധികം പ്രതിഫലമായി ചോദിക്കുന്നുവെന്ന നിര്‍മ്മാതാവിന്റെ പരാതിയെത്തുടര്‍ന്ന് ആരംഭിച്ച വിവാദമാണ് അവസാനിക്കുന്നത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ 15 ലക്ഷം ആവശ്യപ്പെട്ട ബൈജുവിന് 12.5 ലക്ഷം നല്‍കാമെന്നാണ് നിര്‍മ്മാതാവിന്റെ പറയുന്നത്. ബൈജു ഒപ്പുവച്ച 20 ലക്ഷത്തിന്റെ കരാര്‍ നിര്‍മ്മാതാവിന്റെ പക്കലില്ല. ഈ സാഹചര്യത്തില്‍ നടന് സിദ്ധിഖ് ഇടപെട്ടാണ് ഒത്തുതീര്‍പ്പിന് ശ്രമം നടത്തിയത്. പണം കൈയ്യില്‍ കിട്ടിയാല്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കാമെന്ന് ബൈജു സന്തോഷ് പറഞ്ഞു.
‘മരട്’ സിനിമയിലേക്ക് 20 ലക്ഷത്തിന്റെ കരാറിലാണ് എത്തിയതെന്നും പ്രതിഫലം പൂര്‍ണമായി നല്‍കാതെ ചിത്രത്തില്‍ ഡബ്ബ് ചെയ്യില്ലെന്നുമായിരുന്നു ബൈജുവിന്റെ നിലപാട്. എന്നാല്‍ എട്ട് ലക്ഷത്തിന്റെ കരാറാണ് ബൈജുവുമായി ഒപ്പുവെച്ചതെന്നായിരുന്നു നിര്‍മ്മാതാവിന്റെ നിലപാട്. കരാറിന്റെ കോപ്പിയടക്കം നല്കി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് നിര്‍മ്മാതാവ് നല്കിയ പരാതി നല്‍കിയിരുന്നുവെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. എന്നാല്‍ നിര്‍മ്മാതാവ് ആരോപിക്കുന്ന എട്ട് ലക്ഷത്തിന്റെ കരാര്‍ വ്യാജമാണെന്ന് പറഞ്ഞ ബൈജു കരാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നല്കാന് നിര്‍മ്മാതാക്കളുടെ സംഘടനയെ വെല്ലുവിളിച്ചിരുന്നു.
തന്റെ പ്രതിഫലം 20 ലക്ഷം തന്നെയാണെന്ന വാദത്തില്‍ ഉറച്ചുനില്നിന്നിരുന്ന നടന് ഒടുവില്‍ സിദ്ധിഖിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിവാദങ്ങള്‍ക്ക് കാരണമായ കരാറിന്റെ കോപ്പി നിര്‍മ്മാതാവിന്റ കയ്യിലില്ല.
കൊവിഡിനെ തുടര്‍ന്ന് മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിന്ധിയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
നിര്‍മ്മാതാക്കളുടെ ആവശ്യത്തെ പിന്തൂണച്ച് താരസംഘടന അമ്മയും രംഗത്തുവന്നു. എന്നാല്‍ ഇതിനുപിന്നാലെ പലതാരങ്ങളും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘടന പല താരങ്ങള്‍ക്കെതിരെയും വിമര്‍ശനവുമായെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക