പാലക്കാട്: സമരം സർക്കാരിന് എതിരല്ലെന്നും സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും വാളയാർ കുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു വർഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്നും അമ്മ പറഞ്ഞു. ഡിവൈഎസ്പി സോജനെതിരെ നടപടിയെടുത്തേ തീരൂവെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത് കേസ്; തന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎൽഎ രംഗത്ത്
വാളയാറിൽ നീതി തേടിയുള്ള അമ്മയുടെ സത്യഗ്രഹസമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കോടതി നിയന്ത്രണത്തിൽ കേസ് പുനരന്വേഷിക്കുക ,കേസ് അട്ടിമറിച്ചെന്ന് കുടുംബം ആരോപിക്കുന്ന ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകാനുള്ള നടപടി പിൻവലിക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ. നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് അമ്മയുടെ നിലപാട്.
കോടതിയിലുള്ള കേസിൽ കുടുംബം ആവശ്യപ്പെടുന്ന പുനരന്വേഷണം എന്ന നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്ന് ഇന്നലെ മന്ത്രി എ കെ ബാലനും പറഞ്ഞിരുന്നു.ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സത്യാഗ്രഹ സമരം 31നാണ് അവസാനിക്കുക. തുടർസമരങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് വാളയാർ സമരസമിതിയും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക