സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനെതിരെ ചങ്ങനാശേരി അതിരൂപത രംഗത്ത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖം മൂടി മാറ്റി പുറത്ത് വരുന്നു എന്ന് പറഞ്ഞു.
ലീഗ് ആദർശത്തിന്റെ പേരിലല്ല സംവരണത്തെ എതിർക്കുന്നതെന്നും വ്യത്യസ്തമായ ചിന്താധാരകളുള്ള രാഷ്ട്രീയ പാർട്ടികൾ പോലും തത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോൾ ലീഗ് ശക്തമായി എതിർക്കുകയാണ് ചെയ്യുന്നതെന്നും പാർലമെന്റിൽ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ വന്നപ്പോൾ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പാർട്ടികൾ അതിനെ അനുകൂലിച്ചുവെന്നും അന്ന് എതിർത്ത് വോട്ട് ചെയ്ത മൂന്ന് പേർ മുസ്ലീം ലീഗിന്റെ രണ്ടംഗങ്ങളും എഐഎംഐഎമ്മിന്റെ ഒരംഗവും ആയിരുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നു. ഒരു മതത്തിനാകെ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും പന്ത്രണ്ട് ശതമാനം വരെ സമുദായ സംവരണം അനുഭവിച്ചു പോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങൾ ഇതര സമൂഹങ്ങൾക്ക് ഭീഷണിയാകുന്നുണ്ടോ എന്ന സംശയം ന്യായമാണെന്നും ജോസഫ് പെരുന്തോട്ടം പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക