നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണം എന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. കേസിൽ നടിയുടെ പരാതിയ്ക്ക് സർക്കാരും പിന്തുണ അറിയിച്ചിട്ടുണ്ട്. കേസിൽ ഹൈക്കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണ് പ്രധാനമായും ഉയർന്നിരിക്കുന്ന ആരോപണം.
‘മാനസിക സമ്മർദ്ദങ്ങളാൽ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കേണ്ടി വന്നിട്ടുണ്ട് ‘ – ജസ്റ്റിൻ ബീബർ
കോടതി മുറിയിലെത്തി പ്രതിഭാഗത്തിന്റെ ഇരുപതോളം അഭിഭാഷകർ തന്നെ മാനസികമായി തേജോവധം ചെയ്തുവെന്ന് നടി ഹർജിയിൽ പറയുന്നു. മാത്രമല്ല, പരാതിക്കാരി നൽകിയ സുപ്രധാനമായ പല വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തിയില്ലെന്ന ഗൗരവമായ ആക്ഷേപവും ഹർജിയിലുണ്ട്. അതേസമയം, രഹസ്യ വിചാരണയെന്ന നിർദേശം കോടതിയിൽ അട്ടിമറിക്കപ്പെട്ടെന്ന് സർക്കാർ വ്യക്തമാക്കി. പ്രോസിക്യൂഷൻ തന്നെ ഇക്കാര്യം തുറന്നു പറയുമ്പോൾ തങ്ങളുടെ അവസ്ഥ എന്തെന്ന് ആലോചിക്കണമെന്ന് നടിയുടെ അഭിഭാഷകൻ ചോദിച്ചു. നടിയുടെ പ്രധാന മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന വിവരം എന്തുകൊണ്ട് അപ്പോൾ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. എന്നാൽ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ പറഞ്ഞു.
എസ് എസ് രാജമൗലി ചിത്രത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ രംഗത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക