കണ്ണൂർ പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി റിപ്പോർട്ട്. 15 പരാതികളാണ് ഇന്ന് മാത്രം ലഭിച്ചത്. പ്രാഥമിക നിഗമനം ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണ്. ഇന്ന് ലഭിച്ച പതിനഞ്ച് പരാതികളിൽ ഏഴെണ്ണം വിദേശത്ത് നിന്നുള്ളതാണ്. പരാതിയിൽ ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നും പറയുന്നു. എന്നാൽ പണം തിരിച്ചു വേണം എന്നു മാത്രമാണ് പലർക്കും ആവശ്യം. അതുകൊണ്ട് ചില പരാതികളിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും
ജ്വല്ലറിക്കെതിരായപരാതികളുടെ എണ്ണം 21 ആയി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറ് കേസുകളാണ്. പൊലീസിന്റെ നിഗമനം ലഭിച്ച പരാതികൾ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ്. ഡയറക്ടർമാരിൽ ചിലർ വിദേശത്തുള്ളവരാണ്. ഇവരെയും ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു. ജ്വല്ലറി എം. ഡി പി.കെ മൊയ്തു ഹാജി ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഫാഷൻ ഗോൾഡ് മാതൃകയിൽ തട്ടിപ്പ് നടത്തിയത്, 2016 മുതൽ 2019 വരെ പയ്യന്നൂരിലെ പെരുമ്പയിൽ പ്രവർത്തിച്ച അമാൻ ഗോൾഡ് ജ്വല്ലറിയാണ്. നിക്ഷേപകർക്ക്, 2019ൽ ജ്വല്ലറി അടച്ച ശേഷം പണം തിരികെ കിട്ടിയില്ല. പിന്നീട് ജ്വല്ലറി എം.ഡി പികെ മൊയ്തു ഹാജി നേരിട്ടെത്തി പണം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക