തന്റെ സുഹൃത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ആശുപത്രികൾ കേന്ദ്രീകരിച്ചു നടക്കുന്ന അവയവകച്ചവടത്തെ സംബന്ധിച്ച് അന്വഷണം നടത്താൻ സിബിഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സുഹൃത്ത് സുഖം പ്രാപിക്കുകയും എന്നാൽ പിന്നീട് മരണം സംഭവിക്കുകയും ചെയ്തത് സംശയം ഉണ്ടാക്കുന്നു എന്നതാണ് സനൽകുമാർ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നത്. തുടർന്ന് മരണം സംഭവിച്ചതിനുശേഷം വേഗത്തിൽ തന്നെ അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തവസിക്ക് കൈത്താങ്ങായി വിജയ് സേതുപതിയും ശിവകാർത്തികേയനും
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് സംവിധായകൻ സനൽകുമാർ ശശിധരന്റെ ആവശ്യം. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സിബിഐയ്ക്ക് കൈമാറണമെന്നും സനൽകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക