തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിയ്ക്ക് അംഗീകാരം. സൈബർ അധിക്ഷേപം തടയാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപത്തിൽ ഇനി വാറന്റില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം.
പോലീസ് ആക്ടിൽ 118 എ എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്ത വന്നാൽ അഞ്ചു വർഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ചുമത്താം. അതേസമയം ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പുതുശ്ശേരിയിൽ കുഴൽപ്പണ വേട്ട ; ഒരാൾ അറസ്റ്റിൽ, കണക്കിൽപ്പെടാത്ത 77.5 ലക്ഷം രൂപ പിടിച്ചെടുത്തു
പുതിയ ഭേദഗതി അനുസരിച്ച് ഒരു വാർത്തക്കെതിരെ ആർക്കു വേണമെങ്കിലും മാദ്ധ്യമത്തിനും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെയും ഏത് പോലീസ് സ്റ്റേഷനിലും പരാതി നൽകാം.
ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പോലീസിന് കേസടുക്കേണ്ടതായി വരും. അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഉണ്ട്. എന്നാൽ വാർത്ത വ്യാജമാണോ സത്യമാണോയെന്ന് എങ്ങനെ പോലീസ് കണ്ടെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക