തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ അവഗണിച്ചെന്ന ആരോപണവുമായി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പെന്ഷന് ബാധ്യത ഏറ്റെടുക്കുമെന്ന വാഗ്ദാനം ഇടതുമുന്നണിയും സര്‍ക്കാരും മറന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
മയക്കുമരുന്ന് കേസ്; ഭാരതി സിങ്ങിന്റെ ഭര്‍ത്താവും അറസ്റ്റില്‍
സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിൽ ശമ്പള പരിഷ്കരണം നടപ്പിലാകുന്നതുവരെ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസമായി പ്രതിമാസം 1500 രൂപ വിതം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പെന്‍ഷന്‍കാരെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല.
നിലവില്‍ സഹകരണബാങ്കുകള്‍ വഴിയുള്ള പെന്ഷന് വിതരണ കരാര്‍ മാര്‍ച്ചില്‍ അവസാനിക്കും. മാര്‍ച്ചിന് ശേഷം എങ്ങനെ പെന്ഷന് നല്കുമെന്നതിനെക്കുറിച്ച് വ്യക്തമായഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക