കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയ്ക്കുള്ള ഉത്തരവിറക്കി സംസ്ഥാനസര്‍ക്കാര്‍.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന് സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കാണു പ്രവര്‍ത്തനാനുമതി.
വിദ്യാര്‍ത്ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്തണം. 100 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു. സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നിവാര്‍: കനത്ത ജാഗ്രത; തുറമുഖം അടയ്ക്കും, കപ്പലുകള്‍ മാറ്റും, നാളെ പൊതുഅവധി
അതേസമയം കല്യാണ വീടുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മാറ്റമില്ല. നിലവില്‍ കല്യാണ വീടുകളില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പ്രവേശനം.
പൊതുയോഗങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. അതേസമയം 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക