കേന്ദ്രവുമായുള്ള രണ്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടത്തോടെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കി സംഘടനകൾ. നാളത്തെ ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടും സമരത്തിന്റെ തുടർനടപടികളും ഇന്ന് ചേരുന്ന സംഘടന നേതാക്കളുടെ യോഗം ചർച്ച ചെയ്യും.
താങ്ങുവിലയിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന കേന്ദ്ര നിർദേശം തള്ളിയ കർഷകർ വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
യുപി, രാജസ്ഥാൻ,മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ ഇന്ന് സമരത്തിന്റെ ഭാഗമാകും. നാല് അതിർത്തികൾ സ്തംഭിച്ചതോടെ ഡൽഹിയിൽ പഴം, പച്ചക്കറി ക്ഷാമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക