മൂന്നാർ: വേദന സംഹാരി അമിതമായി കഴിച്ച് അവശനിലയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കെഡിഎച്ച്പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശൻ (48) ആണു മരിച്ചത്. കഴിഞ്ഞ 30ന് ഇദ്ദേഹത്തെ വയറുവേദനയെത്തുടർന്നു മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിരിച്ചു വീട്ടിലെത്തിയെങ്കിലും അന്നു രാത്രി വീണ്ടും വേദന കൂടിയതിനെത്തുടർന്നു കൈവശം ഉണ്ടായിരുന്ന മുപ്പതോളം വേദനസംഹാരികൾ ഇയാൾ ഒരുമിച്ചു കഴിച്ചതായി പറയുന്നു.
കുഴഞ്ഞു വീണതിനെത്തുടർന്ന് ആദ്യം മൂന്നാറിലും പിന്നീടു കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മൃതദേഹം സ്വദേശമായ തെങ്കാശിയിലേക്കു കൊണ്ടുപോയി. ഭാര്യ: മുത്തുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക