വിവാദങ്ങള്‍ക്കൊടുവില്‍ പ്രശസ്തമായ ‘സ്വിച്ച് ഹിറ്റിന്’ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.
പരമ്പാരഗത ക്രിക്കറ്റ് നിയമങ്ങളോ, ചട്ടങ്ങളോ അനുസരിച്ചല്ല ഇപ്പോള്‍ കളികള്‍ നടക്കുന്നതെന്നും, ഇപ്പോഴുള്ള ബാറ്റ്സ്മാന്മാരില് നിന്നും ഇതുപോലെയുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയെന്നത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരായ ഏകദിനത്തിനിടെ ഓസിസ് താരം ഗ്ലെന്‍ മാക്സ്വല്‍ ‘സ്വിച്ച് ഹിറ്റിലൂടെ’ ബൗണ്ടറി നേടിയിരുന്നു. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം പ്രസ്താവനകളാണ് പിന്നലെയെത്തിയത്.
മുന്‍ ഓസിസ് ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലും സ്പിന്നര്‍ ഷെയിന്‍ വോണും വിമര്‍ശനവുമായി എത്തിയിരുന്നു. ബൗളിങ് തുടങ്ങും മുന്‍പ് ബോളര്‍ ഏത് വശത്തൂടെ, എങ്ങനെയാണ് പന്തെറിയുന്നതെന്ന് അംമ്പയറോട് പറയുന്നതു പോലെ ബാറ്റ്സ്മാനും പറയണമെന്നാണ് ചാപ്പലിന്റെ അഭിപ്രായം.
ഇതില്‍ നിന്ന് വ്യതിചലിക്കാന്‍ ബാറ്റ്സ്മാന് അധികാരം ഇല്ലെന്നും അങ്ങനെ ചെയ്താല്‍ അത് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് എതിരാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ക്കുന്നു.
മുന്‍ സൗത്താഫ്രിക്കന്‍ താരം കെവിന് പീറ്റേഴ്സണ് ഇത്തരം ഷോട്ടുകള്‍ക്ക് പേരുകേട്ട ബാറ്റ്സ്മാനാണ്. ബാറ്റ്സ്മാന് ഏത് പൊസിഷനിലാണ് കളിക്കുന്നതെന്ന് കണക്കുകൂട്ടി ഫീല്‍ഡിങ്ങ് ക്രമീകരിക്കുന്ന ബോളറിന് സ്വിച്ച് ഹിറ്റ് തലവേദനയാകുമെന്നാണ് കണ്ടുവരുന്നത്.
മാന്യന്മാരുടെ കളിയെന്ന് പേരുകേട്ട ക്രിക്കറ്റിന്റെ മാന്യത നശിപ്പിക്കുകയാണ് ഇത്തരം മാറ്റങ്ങളെന്നാണ് എതിര്‍ക്കുന്നവരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക