കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടുമുള്ള വിവിധ സംഘടനകൾ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് രാജ്യ തലസ്ഥാനത്ത് നിരാഹാര സത്യഗ്രഹം നടക്കും. ഒൻപത് മണിക്കൂറായിരിക്കും കർഷക സംഘടനാ നേതാക്കൾ നിരാഹാരമിരിക്കുക. അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തും നിരാഹാരമിരിക്കും.
രാജ്യവ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ്ണ സംഘടിപ്പിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. രാവിലെ എട്ട് മാണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് നിരാഹാരമിരിക്കുക. അതിനിടെ, കേന്ദ്ര സർക്കാരുമായുള്ള ആറാം വട്ട ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക