സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനും തെറ്റുകൾ തിരുത്താനും ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിന്റെ ഭാഗമായി റെക്കോർഡ് അപേക്ഷകളാണ് ഡിസംബർ 31 വരെ ലഭിച്ചത്. നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം ലഭിച്ചതാണിവ. 9,66,983 അപേക്ഷകളാണ് ലഭിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്.
ജനുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടികയിൽ പേര് വന്നവർക്ക് വൈകാതെ തന്നെ തിരിച്ചറിയൽ കാർഡ് നൽകുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. ഈ ജനുവരി ഒന്നുമുതൽ ലഭിക്കുന്ന അപേക്ഷകളുടെ പരിശോധന 20ന് ശേഷം ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക