മുംബൈ: മഹീന്ദ്ര‑ഫോർഡ് കൂട്ടുകെട്ട് അവസാനിപ്പിക്കുന്നു. സംയുക്ത സംരംഭത്തിൽനിന്നും പിന്മാറുകയാണെന്ന് ഇരുകമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2019 ഒക്ടോബര്‍ ഒന്നിനാണ് മഹീന്ദ്ര‑ഫോർഡ് പങ്കാളിത്തം ഔദ്യോഗികമായി ഒപ്പിട്ടത്.
പുതിയ കമ്പനിയില്‍ മഹീന്ദ്രയ്ക്ക് 51 ശതമാനം ഓഹരിയും ഫോർഡിന് 49 ശതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. ഇതുപ്രകാരം ഫോർഡ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മഹീന്ദ്ര ഏറ്റെടുത്തിരുന്നു.
ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം, എസ്യുവി ഉള്‍പ്പെടെ പുതിയ കാറുകളുടെ വികസനം, സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയ ധാരണകളായിരുന്നു ഉണ്ടായിരുന്നത്. ഡിസംബര്‍ 31 ന് കരാറിന്റെ കാലാവധി അവസാനിച്ചിരുന്നു.
കരാർ പുതുക്കുന്നില്ല എന്നതാണ് തീരുമാനമെന്ന് അമേരിക്കൻ വാഹനനിർമ്മാതാക്കൾ അറിയിച്ചു. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക, വ്യാപാര സാഹചര്യങ്ങളിലെ മാറ്റങ്ങളുമാണ് പങ്കാളിത്തത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ഫോര്‍ഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ സ്വതന്ത്രമായി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക