കൊവിഡ് വാക്സിന് വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോർട്ട്. 46 കേന്ദ്രങ്ങളിലാണ് പതിനാല് ജില്ലകളിലായി ഡ്രൈ റണ്‍ നടന്നത്. ഡ്രൈ റണ്‍ രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെയായിരുന്നു. ആദ്യഘട്ടത്തിലുണ്ടായ ചെറിയ പോരായ്മകള്‍ പരിഹരിക്കാനായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.വാക്സിന് എപ്പോള്‍ എത്തിയാലും കേരളം കൊവിഡ് വാക്സിനേഷന് സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
കർണാടക മെഡിക്കൽ കോളജിൽ പുലിയിറങ്ങി
ഡ്രൈ റണ്‍ നടന്നത് പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ്. ആദ്യ ഘട്ടത്തിലേത് പോലെ തന്നെ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തിരുന്നു. കൊവിഡ് വാക്സിന് നേരത്തെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു അവസരം ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക