ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തതായി റിപ്പോർട്ട്. പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ടെന്നും തല്ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷകർ
പല സംസ്ഥാനങ്ങള്‍ക്കും എതിര്‍പ്പുളള ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ചോദ്യമുന്നയിച്ചിരുന്നു. വിദഗ്ദ്ധ സമിതി രൂപീകരിച്ച് നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക