ശ്രീശാന്തിന്റെ തിരിച്ചുവരവിൽ തിളങ്ങി കേരളം. പുതുച്ചേരി ബാറ്റ്സ്മാൻ ഫാബിദ് അഹമദിന്റെ സ്റ്റംമ്പ് പിഴുതെടുത്തുകൊണ്ടാണ് ശ്രീശാന്ത് തിരികെ എത്തിയിരിക്കുന്നത്. ‘ഈ പിന്തുണക്കും സ്നേഹത്തിനും നന്ദി.. ഇതൊരു തുടക്കമാണ്, നിങ്ങളുടെ ആശംസകളും പ്രാർഥനകളും കൊണ്ട് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്, നിങ്ങളോടും കുടുംബത്തോടും ഒരുപാട് ബഹുമാനം’- ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
മുഷ്താഖ് അലി ട്രോഫിയിലൂടെയായിരുന്നു ഏഴുവർഷത്തിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ്. ക്യാപ്റ്റൻ സഞ്ജു സാംസണും (32), മുഹമ്മദ് അസ്ഹറുദ്ദീൻ (30), റോബിൻ ഉത്തപ്പയും (21) കേരളത്തിനായി തിളങ്ങി. നാലോവറില്‍ 29 റൺസ് വഴങ്ങി ഒരുവിക്കറ്റുമായാണ് ശ്രീശാന്ത് മത്സരം അവസാനിപ്പിച്ചത്.
Thanks a lot for all the support and love ..it’s just the beginning..with all of ur wishes and prayers many many many more to go..❤️🇮🇳🏏lots of respect to u nd family .. #blessed #humbled #cricket #bcci #kerala #love #team #family #india #nevergiveup pic.twitter.com/bMnXbYOrHm
— Sreesanth (@sreesanth36) January 11, 2021
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ളാറ്റ് പൊളിക്കലിന്റെ കഥയുമായി ‘മരട് 357’; റിലീസ് തിയതി
പ്രതികരിക്കാൻ ഇവിടെ എഴുതുക