ഹോങ്കോങ്: ടാറിൽ പുതഞ്ഞു പോയ തെരുവു നായയെ രക്ഷപ്പെടുത്തി വ്യാപാരി. സുപാത്ര എന്ന വ്യാപാരിയാണ് തന്റെ സമയോചിതമായ ഇടപെടലിലൂടെ നായയെ രക്ഷപെടുത്തിയത്.
റോഡ് നന്നാക്കിയതിന് ശേഷം ബാക്കി വന്ന ടാർ ജോലിക്കാർ വ്യവസായ ശാലയുടെ പിന്നിലുള്ള സ്ഥലത്ത് ഒഴിച്ചു കളഞ്ഞിരുന്നു. ഇതിനുള്ളിലേക്കാണ് നായ വീണത്. തായ്ലാൻഡിലെ നഖോൺ നായകിലുള്ള വ്യവസായ ശാലയ്ക്ക് സമീപമാണ് സംഭവം.
വീണയുടനെ നിർത്താതെയുള്ള കുര കേട്ട സമീപത്തെ കോഫി ഷോപ്പ് ഉടമയായ സുപാത്രയാണ് ടാറിൽ പുറഞ്ഞ നിലയിൽ ആദ്യം നായയെ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ സുപാത്ര അതുവഴി പോകുകയായിരുന്ന ജെസിബി ഉപയോഗിച്ച് നായയെ കോരിയെടുക്കുകയായിരുന്നു.
പത്തനംതിട്ട കടമ്പനാട്ടു നിന്നും കാണാതായ ആൺകുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി; റിനോയെ കാണാതായത് ട്യൂഷന് വേണ്ടി ഹോസ്റ്റലിന് ഇറങ്ങിയ ശേഷം
അതിന് ശേഷം എണ്ണ ഉപയോഗിച്ച് നായയുടെ ശരീരത്തിൽ നിന്നും ടാറിന്റെ അംശം തുടച്ചുമാറ്റി.
സുപാത്രയയുടെ കടയുടെ സമീപം സുരക്ഷിതമായി കഴിയുകയാണ് മാലി എന്ന് പേരിട്ട ഈ തെരുവ് നായ. പൂർണ ആരോഗ്യം വീണ്ടെടുത്ത ഇവൻ സുപാത്രയുടേയും പ്രദേശത്തിന്റേയും അരുമയാണിപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക