സാധാരണയായി ഒരാളുടെ പേരിന് ശേഷം എഴുതിച്ചേര്‍ക്കുന്നതാണ് കുടുംബനാമം. ഇന്ത്യയിലൊഴികെ ചില ഏഷ്യന്‍ രാജ്യങ്ങളിലും, യുറോപ്യന്‍ രാജ്യങ്ങളിലും പേരിന് മുന്നിലായും കുടുംബപ്പേര് ചേര്‍ക്കുന്ന പതിവുണ്ട്. എന്നാല്‍ കുടുംബപ്പേരിനെച്ചൊല്ലി ചൈനയില്‍ ഒരു പ്രശ്നം ഉടലെടുത്തിരിക്കുകയാണ്. ചൈനയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഒരേ കുടുംബപ്പേര് തന്നെയാണ് ഉപേയാഗിക്കുന്നത്. ‘വാങ്, ലി, ഴാങ്, ലിയു, ചെന്‍’ എന്നിവയാണ് ചൈനയില്‍ പ്രശസ്തമായ കുടുബപ്പേരുകള്.
ചൈനീസ് ജനസംഖ്യയില്‍ 43 കോടി ജനങ്ങളും ഈ അഞ്ച് കുടുംബപ്പേരുകളാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനമാണിത്. 137 കോടി ജനങ്ങളാണ് ചൈനയുടെ ജനസംഖ്യയെന്നാണ് കണക്കുകള്‍. കൂടുതല്‍ ജനങ്ങളും കുറവ് പേരുകളും സെന്‍സസ് എടുക്കുന്നതില്‍ ബുദ്ധിമുട്ടായി വന്നിരിക്കുകയാണ്. രാജ്യത്ത് മൊത്തത്തില്‍ ഏതാണ്ട് 6,000 കുടുംബപ്പേരുകള്‍ മാത്രമാണ് പ്രചാരത്തിലുള്ളത്.
2010ലെ കണക്കുകള്‍ പ്രകാരം ചൈനീസ് ജനസംഖ്യയുടെ നാലിലൊന്ന് മാത്രമാണ് അമേരിക്കയിലുള്ളത്. എന്നാല്‍ അമേരിക്കയില്‍ 63 ലക്ഷം കുടുംബപ്പേരുകള്‍ ഉണ്ടെന്നാണ് കണക്ക്.
ചിരിത്രപരമായി ചൈനീസ് ഭാഷയില്‍ ഒരു പേര് കൂട്ടിച്ചേര്‍ക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് കൂടുംബപ്പേരുകള് കുറവുള്ളത്. ഇംഗ്ലീഷ് ഭാഷ എപ്പോഴും മാറ്റത്തിന് വിധേയമാകുന്നതിനാല്‍ പുതിയ വാക്കുകളും പേരുകളും കൂട്ടിച്ചേര്‍ക്കുന്നത് എളുപ്പമാണ്.
ഇരുപതിനായിരത്തിലധികം കുടുംബപ്പേരുകള്‍ ചൈനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ 6,000 പേരുകള്‍ മാത്രമാണ് ഉപയോഗത്തിലുള്ളത്. ക്രിസ്തുവിന് മുന്‍പ് രൂപപ്പെട്ട പേരുകളാണ് ഭൂരിഭാഗവും. തൊഴിലധിഷ്ഠിതമായി ആയിരുന്നു അന്ന് കുടുംബപ്പേരുകള്‍
960-1279 കാലഘട്ടത്തില്‍ സോംഗ് രാജവംശത്തില്‍ എഴുതപ്പെട്ട പുസ്തകത്തില്‍ ചൈനീസ് കുടുംബനാമങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇന്നും ചൈനയിലെ കുട്ടികള്‍ക്ക് ഈ പുസ്തകം ഒരു പാഠ്യ വിഷമാണ്.
ചൈനയിലെ യുദ്ധങ്ങളും, രാഷ്ട്രീയവും നിരവധിപേരുടെ പലായനത്തിന് ഇടയാക്കിയിരുന്നു. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായാണ് മിക്കവരും പ്രശസ്ത സാമ്രാജ്യങ്ങളുടെ കുടുംബപ്പേര് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക