കര്‍ഷകപ്രക്ഷോഭം നടക്കുന്ന മൂന്ന് അതിര്‍ത്തികളില്‍ നിന്നുള്ള ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് തയ്യാറായി. സിംഘു അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ ബവാനയിലെത്തി സമരഭൂമിയിൽ മടങ്ങിയെത്തും. തിക്രിയിൽ നിന്നുള്ളവർ ബാദ്ലി വരെയും ഗാസിപുരിലെ സമരക്കാർ ഗാസിയാബാദ് വരെയും റാലി നടത്തും.
രാജസ്ഥാൻ – ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുര്‍, ഡല്‍ഹി-ആഗ്ര അതിവേഗ പാതയിലെ പല്‍വല്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ അണിനിരക്കുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാവും. റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയ്ക്കു 12നാണ് ട്രാക്ടര്‍ റാലി ആരംഭിക്കുക.
ദേശീയപതാകയും കര്‍ഷകസംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാൻ അനുമതിയുണ്ട്. കൂടാതെ, കാര്‍ഷികസംസ്കാരം ദൃശ്യവത്കരിക്കുന്ന നിശ്ചലദൃശ്യങ്ങളും റാലിയിലുണ്ടാവും. ഒരു ലക്ഷം ട്രാക്ടറുകൾ പഞ്ചാബിൽ നിന്ന് മാത്രം റാലിയുടെ ഭാഗമാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക