സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി. വേതന കുടിശ്ശികയും ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം നടന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണ്ണം പിടികൂടി
ഡോക്ടർമാരുടെ പ്രതിഷേധം രാവിലെ 8 മുതൽ 11 മണി വരെ ഒപിയും എലെക്റ്റിവ് ശസ്ത്രക്രിയകളും മാറ്റി വച്ചായിരുന്നു. എന്നാൽ അത്യാഹിത വിഭാഗവും, കൊവിഡ് ചികിത്സയും മുടക്കിയില്ല. കൂടാതെ ഇന്ന് മുതൽ അധ്യാപനം, മെഡിക്കൽ ബോർഡ് യോഗങ്ങൾ, പേ വാർഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടികൾ , നോൺ കോവിഡ് മീറ്റിംഗുകൾ എന്നിവ കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ബഹിഷ്കരിക്കും. ഡോക്ടർമാരുടെ ആവശ്യം 2016 മുതലുള്ള വേതന കുടിശ്ശികയും ഡി എ അടക്കമുള്ള ആനുകൂല്യങ്ങളും നൽകണമെന്നാണ്.
ഇനിയും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ, കെജിഎംസിടിഎ യുടെ തീരുമാനം ഫെബ്രുവരി 9ന് അനിശ്ചിതകാല സമരം തുടങ്ങാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക