‘പളപളാ മിന്നുന്ന പച്ചമുണ്ടിൽ വിജയം തങ്ങള്‍ക്കു തന്നെയെന്നുറപ്പിച്ച് കടന്നുവരുന്നത് ടീം മണവാളൻ. പച്ചമുണ്ട് കൊണ്ട് തങ്ങളുടെ മനക്കരുത്തിനെ വെല്ലുവിളിക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, തോൽവിയെന്നത് വെറും കേട്ടുകേൾവിയാണെന്ന സൂചന നൽകിക്കൊണ്ട് ചുവപ്പിന്റെ ചോരത്തിളപ്പില്‍ പോർക്കളത്തിലേക്ക് ടീം മണവാട്ടി…”
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, വടംവലിയുടെ പശ്ചാത്തലത്തിൽ ആ പരിചിത ശബ്ദം കേള്‍ക്കുമ്പോൾ ഇത് അദ്ദേഹം തന്നെയല്ലേ എന്നു തോന്നിയെങ്കിൽ നിങ്ങൾക്കു തെറ്റിയില്ല. കായികപ്രേമികളെ ഹരം കൊള്ളിച്ച അതേ ശബ്ദം… അതേ ഷൈജു ദാമോദരൻ…
അദ്ദേഹം ഇത്തവണ ഗോദയിൽ ഇറങ്ങിയിരിക്കുന്നത് ഒരു സേവ് ദ ഡേറ്റ് വിഡിയോയുടെ ശബ്ദമായാണ്. ഫോട്ടോഗ്രഫർ മിഥുൻ ദേവ് ഒരുക്കിയ പുതിയ സേവ് ദ ഡേറ്റ് വിഡിയോയിലാണ് വ്യത്യസ്തമായ ആശയം.
ശരത്തും അമൃതയുമാണ് മണവാളനും മണവാട്ടിയും. ഷൈജു ദാമോദരന്റെ തനത് ശൈലിയിൽ തന്നെയാണ് ഈ സേവ് ദ ഡേറ്റ് വിഡിയോയുടെയും കമന്ററി.
പ്രതികരിക്കാൻ ഇവിടെ എഴുതുക