ഡല്‍ഹി: വിവിധ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 62,000 കോടിയുടെ കിട്ടാക്കടം എഴുതിതളളിയതായി രേഖകള്‍. മനപൂര്‍വം തിരിച്ചടവ് മുടക്കി ഏറ്റവുമധികം കുടിശിക വരുത്തി 100 കമ്പനികളുടെ കിട്ടാക്കടമാണിത്. വിവാദ വ്യവസായികളായ വിജയ് മല്യ, മെഹുല്‍ ചോക്സി എന്നിവരുടെ കടവും എഴുതിതളളിയതില് ഉള്‍പ്പെടും
മനപൂര്‍വം തിരിച്ചടവ് മുടക്കിയ ആദ്യ നൂറ് കമ്പനികള്‍ ആകെ അടക്കാനുളളത് 84,000 കോടി രൂപയാണ്. 2019 മാര്‍ച്ചിനും 2020 മാര്‍ച്ചിനും ഇടക്ക് ഇതിലെ 61,949 കോടിയും ബാങ്കുകള്‍ എഴുതിതളളി.മനപൂര്‍വം തിരിച്ചടവ് മുടക്കിയതില്‍ മുന്പന് ഗീതാഞ്ജലി ജെംസ് ഉടമ മെഹുല്‍ ചോസ്കി ആണ്.
5071 കോടിയാണ് ബാങ്കുകള്‍ക്ക് നല്‍കാനുളളത്. ഇതില്‍ 622 കോടി രൂപ ബാങ്കുകള്‍ എഴുതിതളളി. ഏറ്റവും കൂടുതല്‍ തുക എഴുതിതളളിയത് വിന്‍സം ഡയമണ്ട്സിന്റേതാണ്. 3098 കോടി രൂപ.
ആര്‍ഇഐ അഗ്രോയുടെ 2789 കോടിയും കുഡോസ് കെമിയുടെ1979 കോടിയും സൂം ഡെവലപ്പേഴ്സിന്റെ 1927 കോടിയും എഴുതി തളളി. വിജയ്മല്യ നല്‍കാനുളള കടത്തിലെ 1314 കോടിയും ബാങ്കുകള്‍ വേണ്ടെന്ന് വച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ 2.38 ലക്ഷം കോടിയാണ് ബാങ്കുകള്‍ എഴുതിതളളിയത്. ഇതോടെ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 8.2 ശതമാനമായി കുറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക