പാലക്കാട്: സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് കെ സുരേന്ദ്രന്. തിരഞ്ഞെടുപ്പ് അടുത്തതോടെ മത തീവ്രവാദശക്തികള്‍ വിധ്വംസന പ്രവര്‍ത്തനം ശക്തമാക്കുകയാണെന്നും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത് വലത് മുന്നണികള്‍ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന് വ്യക്തമാക്കി.
കേന്ദ്രം തരുന്ന വാക്സിന് നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് മന്ത്രി കെ കെ ശൈലജ
പാലക്കാട് നഗരത്തില്‍ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചില്ലെന്നും ആ ക്രൂരതയ്ക്ക് പിന്നില്‍ മതതീവ്രവാദികളാണെന്ന് പൊലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പ്രശ്നത്തെ ലഘൂകരിക്കാനാണ് ശ്രമെന്നും മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായതെന്നും സുരേന്ദ്രന് പറഞ്ഞു. കൂടാതെ മാനവികതയ്ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും പിണറായി പ്രതികരിച്ചില്ലെന്നും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് കുറ്റകരമായ മൗനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക