വിവാഹത്തിന് സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം. കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് സംഭവം. സദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പാര്‍ട്ട്.വിവാഹത്തിന് മദ്യപിച്ച് എത്തിയ ചിലരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. സദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലി ഇവര്‍ തര്‍ക്കിക്കുകയും വധുവിന്റെ ബന്ധുക്കള്‍ ഇത് ചോദ്യം ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു.
ഇതിനിടെ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ ആര്യങ്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആര്യങ്കാവ് സ്വദേശിയായിരുന്നു വധു.
വരന് കടയ്ക്കല്‍ സ്വദേശിയും.അതേസമയം, ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കാനാണ് ഉരുവരുടെയും തീരുമാനം. ഇതേതുടര്‍ന്ന് വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക