കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇന്ന് കേരളത്തിലില്ലെന്ന് പി.സി ചാക്കോ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപചയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്നും രാജിക്കത്ത് ദേശീയ നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് കേരളത്തിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റുകളില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും മാത്രമേ സീറ്റുകളുള്ളൂ. പ്രദേശ് സെലക്ഷന് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ പേര് റിപ്പോര്‍ട്ട് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത അപചയമാണ്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിലുള്ള പേരുകളാണ് സ്ക്രീനിങ് കമ്മിറ്റിയിലേക്ക് നല്‍കിയിട്ടുള്ളത്.
കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് അഭിമാനകരമാണ്. എന്നാല്‍, കേരളത്തിലിപ്പോള്‍ കോണ്‍ഗ്രസ് ഇല്ല. ഗ്രൂപ്പുകാരനായിരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. അതിന് സാധിക്കാത്തത് കൊണ്ടാണ് രാജിവെക്കുന്നതെന്ന് പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക