ബംഗളൂരു: സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി. യുവതി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു എന്ന് യുവതി പറഞ്ഞു.
മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
അതെ സമയം ഈ കാര്യം ഡെലിവറി ബോയ് നിഷേധിച്ചു. തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്നാണ് ഡെലിവറി ബോയ് പൊലീസില്‍ നല്കിയ മൊഴി.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും എത്തിയില്ല. ഇതിനിടെ സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനോ അതല്ലെങ്കില്‍ ഡെലിവറി തുക തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടു. അതിനിടെയാണ് ഡെലിവറി ബോയ് എത്തിയത്.വൈകിയതിനാല്‍ ഓര്‍ഡര്‍ വേണ്ടെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്ന് അറിയിച്ചെങ്കിലും ഡലിവറി ബോയ് തിരിച്ചുപോയില്ല. ഇതേതുടര്‍ന്നാണ് വാക്ക് തര്‍ക്കമുണ്ടായത് എന്നാണ് യുവതിയുടെ മൊഴി.
യുവതിയുടെ പരാതിയില്‍ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുത്ത് ഡെലിവറി ബോയിയെ കസ്റ്റഡിയിലെടുത്തു.ഹിതേഷ തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി അവര്‍ക്ക് പരിക്കേറ്റതെന്ന് ഡെലിവറി ബോയി മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക